നമ്പി നാരായണൻ്റെ കഥ പറഞ്ഞ റോക്കറ്ററി ദി നമ്പി എഫക്ട്..! യഥാർത്ഥ കഥ..

നമ്പി നാരായണൻ ആ പേരുകേൾക്കാത്ത മലയാളി ഉണ്ടാവില്ല. കുപ്രസിദ്ധമായ ഇസ്രോ ചാരക്കേസിന്റെ ഏറ്റവും വലിയ ഇരയായിരുന്നു ആ മഹാനായ ശാസ്ത്രജ്ഞൻ . ഒരു പക്ഷെ പുതു തലമുറ ആ മഹാനായ ശാസ്ത്രജ്ഞനെ അറിയുന്നതും, പോലീസ് ഉം രാഷ്ട്രീയക്കാരും ചേർന്ന് നടത്തിയ നാടകീയ സംഭവങ്ങളെ മനസിലാക്കുന്നതും ഈ അടുത്ത് പുറത്തുവന്ന സിനിമയിലൂടെ തന്നെ ആവണം. റോക്കറ്ററി ദി നമ്പി എഫക്ട് എന്നായിരുന്നു ശ്രി മാധവൻ ആദ്യമായി സംവിധാനം ചെയ്ത ആ സിനിമയുടെ പേര്. നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട പ്രസ്തുത സിനിമ ഇറങ്ങിയതോടെയാണ് പുതുതലമുറയിലെ പലരും ആ പേരുതന്നെ കേൾക്കുന്നത് എന്നത് തികച്ചും സ്വാഭാവികമായ ഒരു കാര്യമായും മാറിയിരിക്കുകയാണ്.

എന്നിരുന്നാലും സിനിമ നമ്പി നാരായണന്റെ ജീവിതത്തോട് നീതി പുലർത്തുകയും അദ്ദേഹം അനുഭവിച്ച ത്യാഗങ്ങളെയും നേരിട്ട പോലീസ് മർദ്ധനങ്ങളെയും പ്രതിപാതിക്കുന്നതോടൊപ്പം തന്നെ പ്രേക്ഷക ആസ്വാദനത്തിനു വേണ്ടി സിനിമാറ്റിക് എലെമെന്റുകൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. സിനിമയും യഥാർത്ഥ ജീവിതവും തമ്മിൽ പലപ്പോഴും വ്യത്യാസങ്ങൾ ഉണ്ടാവുന്നത് തികച്ചും സ്വാഭാവികമായതിനാൽ , ഈ സിനിമ കണ്ട പലരും യഥാർത്ത സംഭവങ്ങളും പഴയ കേസ് ഉം എല്ലാം തപ്പി നടക്കുകയാണിപ്പോൾ.

ഈ സമയത്ത് തന്നെ യഥാർത്ത സംഭവ കഥകൾ മലയാളികൾക്ക് പറഞ്ഞു കൊടുക്കുന്ന യൂട്യൂബ് ചാനലുകളും പ്രതീക്ഷിച്ച നിലവാരത്തിൽ വിഡിയോകൾ ചെയ്യുന്നുണ്ട്. ഏവരും പ്രതീക്ഷിച്ചതുപോലെ അനുരാഗ് ടോക്സ് ( Anurag Talks ) എന്ന യൂട്യൂബ് ചാനൽ വഴിയഥാർത്ത കഥയിലേക്കും , ഇസ്രോ ചാരക്കേസിലേക്കും വെളിച്ചം വീശുകയാണ് അനുരാഗ് എന്ന യൗറ്റുബെറും.

ഇസ്രോ ചാരക്കേസിന്റെ കഥ മാത്രമല്ല നമ്പി നാരായണന്റെ ജനനം തൊട്ടുള്ള കാര്യങ്ങൾ വളരെ ചുരുക്കി ആസ്വാദ്യമായ രീതിയിൽ അവതരിപ്പിക്കുകയാണ് ഈ ചാനൽ ഇത് ചെയ്തിട്ടുള്ളത്. ഇന്ത്യൻ, ലോക ചരിത്രങ്ങളും , ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന യഥാർത്ത കഥകളും ആസ്വാദന മികവ് ഒട്ടും ചോരാതെ ഏല്ലാ സമയത്തും അവതരിപ്പിച്ചിട്ടുള്ള ഈ ചാനല് , പ്രസ്തുത വിഷയത്തിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്. സിനിമയിലൂടെ മാത്രമല്ല, എല്ലാ മാധ്യമങ്ങളിലൂടെയും എക്കാലവും ഓർത്തിരിക്കേണ്ട ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാജ്യസ്നേഹിയും ശാസ്ത്രജ്ഞനുമായ നമ്പി നാരായൺ സർ ന്റെ കഥ ഈ ലേഖനത്തോടൊപ്പം കൊടിത്തിരിക്കുന്നു. വീഡിയോ പൂര്ണ്ണമായും കാണാൻ കുട്ടികളും മുതിർന്നവരും ശ്രമിക്കുമെന്ന് ലേഖകൻ പ്രതീക്ഷിക്കുന്നു.

Scroll to Top